May 3, 2020

സ്പാര്‍ക്കില്‍ റിക്കവറി ഒഴിവാക്കുന്നതെങ്ങനെ?

 

സ്പാര്‍ക്കില്‍ റിക്കവറി ഒഴിവാക്കുന്നതെങ്ങനെ?

GPF , Gain PF , HBA , HBA Interest തുടങ്ങിയ വായ്പയും മുൻകൂറും , പലിശയും ജീവനക്കാർ ആവശ്യപ്പെടുന്ന പ്രകാരം 04/2020 മുതൽ 8/2020 വരേ Recovery Exemption (Salary Matters - Changes in the Month - Loans - Exempt Recovery) നടത്താം.
മാറ്റി വയ്ക്കുന്ന അടവുകൾ 09/2020 മുതൽ  06/2021 വരേ 10 തുല്യ തവണകളായി തിരിച്ചു പിടിക്കണം.

  സ്‌പാര്‍ക്കില്‍ ചെയ്യേണ്ടത്

SPARK ല്‍ ഏപ്രില്‍ മുതല്‍ 2020 ആഗസ്‌ത് വരെയുള്ള കാലങ്ങളിലെ PF Loan ആവശ്യമുള്ളവര്‍ക്ക് മാറ്റി വെക്കുന്നതിന് അവസരമൊരുക്കി ഉത്തരവായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി വേണം ഇത് ചെയ്യാന്‍ ഇതിനു ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ ചുവടെ. ഏപ്രില്‍ മാസ ശമ്പളം ട്രിഷറിയില്‍ സമര്‍പ്പിച്ചവര്‍ക്ക് അടുത്ത മാസം മുതലേ ഇതിന് അവസരം ലഭിക്കൂ. ഇപ്പോള്‍ മാറ്റി വെക്കുന്ന തുക പിന്നീടുള്ള മാസങ്ങളില്‍ ഇരട്ടി തവണകളായി തിരിച്ചടക്കണം. ഏപ്രില്‍ ശമ്പളത്തില്‍ നിന്നും തിരിച്ചടവ് ഒഴിവാക്കിയവര്‍ 10 ഇന്‍സ്റ്റാള്‍മെന്റായി. ഇതിന് സ്‌പാര്‍ക്കില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ചുവടെ
ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് ഇവിടെ
സ്‌പാര്‍ക്കില്‍ DDO ആയി ലോഗിന്‍ ചെയ്‌തതിന് ശേഷം
Salary Matters -> Changes in the Month -> Loans -> Exempt Loan Recovery
ഇപ്പോള്‍ താഴെക്കാണുന്ന ജാലകം ലഭിക്കും
ഇവിടെ Loan/Advance എന്നതിന് നേരെ ഏത് Advance ആണോ ഒഴിവാക്കുന്നത് അത് തിരഞ്ഞെടുക്കുക. (ഉദാ: GPF Loan Repayment(801)
New Exemption Details Entry എന്നതില്‍ Month/Year എന്നതില്‍ ഏത് മാസം മുതലാണോ നിര്‍ത്താന്‍ ഉദ്ദേശിക്കുന്നത് ആ മാസവും വര്‍ഷവും നല്‍കുക
Recovery Start Month and Year എന്നതില്‍ 09/ 2020 നല്‍കുക
No of Instalments എന്നതില്‍ എത്ര Instalment ആയി തിരികെ പിടിക്കാനുദ്ദേശിക്കുന്നുവോ അത് നല്‍കുക (ഏപ്രില്‍ ശമ്പളം മുതല്‍ നിര്‍ത്തിയവര്‍ക്ക് 10 നല്‍കാം)
Include All employees with Basic Pay Less than എന്നതില്‍ ഏറ്റവും ഉയര്‍ന്ന Basic Pay ഉള്ള ആളുടെ Basic Pay നല്‍കുക. Select Employee എന്നതില്‍ ക്ലിക്ക് ചെയ്യുക. നല്‍കിയ ബേസിക്ക് പേയേക്കാള്‍ കുറവുള്ള GPF Loan Repaymentഉള്ള ജീവനക്കാരുടെ ലിസ്റ്റ് തുറന്ന് വരും അതില്‍ നിന്നും ജീവനക്കാരെ തിരഞ്ഞെടുത്ത് ടിക്ക് മാര്‍ക്ക് നല്‍കി കണ്‍ഫേം ചെയ്യുക.
തുടര്‍ന്നുള്ള ബില്ലുകളില്‍ ഇതനുസരിച്ചാവും Deduction നടക്കുക. മറ്റേതെങ്കിലും ഡിഡക്ഷന്‍ ഒഴിവാക്കണമെങ്കില്‍ ഒന്നാമത്തെ സ്റ്റെപ്പില്‍ മാറ്റം വരുത്തി പ്രവര്‍ത്തനം ആവര്‍ത്തിക്കുക


അക്ഷര വൃക്ഷം രണ്ടാം പതിപ്പും  പ്രസിദ്ധീകരിച്ചു.ചുവെടയുള്ള ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്ത് ഒന്നും രണ്ടും പതിപ്പുകള്‍ വായിക്കാം
 കഥകൾ 
(ഒന്നാം പതിപ്പ് )
 ലേഖനങ്ങൾ 
(ഒന്നാം പതിപ്പ് )
 
 കവിതകൾ 
(ഒന്നാം പതിപ്പ് )
കഥകൾ 
(രണ്ടാം പതിപ്പ് )
 ലേഖനങ്ങൾ 
(രണ്ടാം പതിപ്പ് )
 
 കവിതകൾ 
(രണ്ടാം പതിപ്പ് ) 
 

fake news

Sunday, May 3, 2020


5 മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഹോം ട്യൂഷന് 40000 സഹായം ലഭിക്കുന്നു.എന്ന തരത്തിൽ വാട്സാപ്പിൽ വ്യാജ വാർത്ത


കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കുന്ന എല്ലാ പദ്ധതികളെ കുറിച്ചുമുള്ള വിവരങ്ങള്‍ ആദ്യം നല്‍കുന്നത് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനാണ്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മുഖേന മാത്രമെ ഇത്തരം പദ്ധതികള്‍ സംബന്ധമായ അറിയിപ്പുകള്‍ ജനങ്ങളിലേക്ക് എത്തിക്കുകയുള്ളു. ഹോ ട്യൂഷന്‍ ഡിജിറ്റല്‍ ക്ലാസുകളെ കുറിച്ചും 40,000 രൂപ സ്കോളര്‍ഷിപ്പിന്‍റെ രജിസ്ട്രേഷനെ കുറിച്ചും യാതൊരു വിധത്തിലുള്ള ഉത്തവുകളും വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ  ഈ സന്ദേശം വ്യാജമാണ്.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇത്തരം വിവരങ്ങൾ അതാത് വകുപ്പുകളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ മാത്രമേ ഇത്തരം ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കു 

.ഇത്തരം ലിങ്കുകളിൽ വിവരങ്ങൾ നൽകുന്നത് പല ഏജൻസികളുടെ കയ്യിലും വിവരങ്ങൾ എത്താൻ കാരണമാകും 



May 1, 2020

വായ്പയും മുന്‍കൂറും2020 ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെ തിരിച്ചടവ് മാറ്റിവെക്കുന്നത് സംബന്ധിച്ച്.


ജീവനക്കാരുടെ ശമ്പളം പിടിക്കൽ: ഗവർണർ ഒപ്പിട്ടു, ഓർഡിനൻസിന് അംഗീകാരം


കോവിഡിന്റെ പശ്ചാത്തലത്തിൽ സ൪ക്കാ൪ ജീവനക്കാരുടെയും അധ്യാപകരുടെയും മറ്റും ശമ്പളം പിടിക്കുന്നതു സംബന്ധിച്ച ഓർഡിനൻസിന് അംഗീകാരം. കേരള ഡിസാസ്റ്റ൪ ആൻഡ് പബ്ലിക് ഹെൽത്ത് എമർജൻസി സ്പെഷൽ പ്രൊവിഷൻ എന്നു പേരിട്ട ഓർഡിനൻസിന് ഗവർണർ ഒപ്പുവച്ചതോടെയാണ് അംഗീകാരമായത്. മേയ് നാല് മുതൽ ശമ്പള വിതരണം ആരംഭിക്കും. ആറു ദിവസത്തെ ശമ്പളമാണ് പിടിക്കുന്നത്. ശമ്പളം പിടിക്കൽ സ്റ്റേ ചെയ്ത ഹൈക്കോടതി വിധിയെ തുടർന്നാണ് ഓ൪ഡിനൻസ് ഇറക്കാൻ മന്ത്രിസഭ തീരുമാനിച്ചത്.


ദുരന്തങ്ങളോ ആരോഗ്യ അടിയന്തരാവസ്ഥയോ പ്രഖ്യാപിച്ചാൽ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തിന്റെ 25% വരെ മാറ്റിവയ്ക്കാൻ സംസ്ഥാന സർക്കാരിന് അധികാരം നൽകുന്നതാണ് ഓർഡിനൻസ്.


25% വരെ എന്നു വ്യവസ്ഥയുണ്ടെങ്കിലും മുൻപു പ്രഖ്യാപിച്ചതു പോലെ 5 മാസത്തേക്ക് 6 ദിവസത്തെ വീതം ശമ്പളമാവും പിടിക്കുക. ഇതു സംബന്ധിച്ചു പിന്നീടു സർക്കാർ ഉത്തരവിറക്കും. ഇങ്ങനെ മാറ്റിവയ്ക്കുന്ന തുക ഏതു രീതിയിൽ എന്നു തിരിച്ചു നൽകുമെന്ന് 6 മാസത്തിനകം അറിയിച്ചാൽ മതിയെന്നാണ് വ്യവസ്ഥ.





ജീവനക്കാരുടെ ശമ്പളം തടഞ്ഞു വെക്കുന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.


ശമ്പള ഉത്തരവിന് സ്റ്റേ. ശമ്പളംസര്‍ക്കാര്‍ ജീവനക്കാരുടെ അവകാശമെന്ന് ഹൈക്കോടതി. സാമ്പത്തികബുദ്ധിമുട്ട് ശമ്പളം നീട്ടിവയ്ക്കുന്നതിന്ന്യായീകരണമല്ലെന്നും ഹൈക്കോടതി വിലയിരുത്തി.ജീവനക്കാരിൽ നിന്നും ശമ്പളം പിടിക്കാന്‍അധികാരമുണ്ടെന്നായിരുന്നു സര്‍ക്കാര്‍ വാദം‍. നിശ്ചിത സമയത്തിനകം ശമ്പളം നല്‍കണമെന്ന് ചട്ടമില്ല. മാറ്റിവയ്ക്കാം. കോവിഡ് ദുരന്ത നിവാരണത്തിനാണോ പണം ഉപയോഗിക്കുകയെന്ന് കോടതി ചോദിച്ചു. ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സംഘടനകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി . കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പിന്തുണയുള്ള ജീവനക്കാരുെട സംഘടനകളാണ് ഹര്‍ജിക്കാര്‍. ജീവനക്കാരുടെ അനുമതിയില്ലാതെ ശമ്പളം പിടിക്കാന്‍ സര്‍ക്കാരെടുത്ത തീരുമാനം നിയമപരമായി നിലനില്‍ക്കില്ലെന്നാണ് ഹര്‍ജിയിലെ വാദം.